തിരുവനന്തപുരം: അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതിയെക്കാൾ ചെങ്ങന്നൂർ– പമ്പ ആകാശറെയിൽ പാതയ്ക്കാണു മുൻഗണനയെന്ന് കേന്ദ്ര സർക്കാർ. സിൽവർലൈൻ പദ്ധതിക്ക് ഇ.ശ്രീധരൻ വഴി ബദൽനിർദേശമുയർത്തിയതിനൊപ്പമാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചത്. ചെങ്ങന്നൂർ–പമ്പ ആകാശപാതയ്ക്കായി താൽപര്യമെടുക്കുന്നതും ഇ.ശ്രീധരനാണ്.
ചെങ്ങന്നൂർ–പമ്പ പാതയുടെ അലൈൻമെന്റ് നിശ്ചയിക്കുന്നതിനുള്ള പ്രാരംഭ സർവേ കേന്ദ്രസർക്കാർ മുൻകയ്യെടുത്തു നടത്തിവരികയാണ്. 9000 കോടി രൂപ ചെലവിൽ 76 കിലോമീറ്റർ ആകാശപാതയാണു പദ്ധതിയിടുന്നത്. 45 മിനിറ്റുകൊണ്ടു ചെങ്ങന്നൂരിൽനിന്നു തീർഥാടകരെ പമ്പയിലെത്തിക്കാനാകുന്ന വേഗപാതയാണ് ഉദ്ദേശിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ സഹായമില്ലാതെ പൂർണമായും കേന്ദ്ര റെയിൽപദ്ധതിയായി നടപ്പാക്കാനാണു തീരുമാനം. 2 പദ്ധതികളുടെയും ഡിപിആർ പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കാമെന്നാണു കേന്ദ്ര റെയിൽവേ മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക