കാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അർജന്റീന താരം ലയണൽ മെസി. ട്രാഫിക് സിഗ്നൽ തെറ്റിച്ചതിനെ തുടർന്നാണ് മെസിയുടെ കാർ അപകടത്തിൽ പെട്ടത്. അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഒരു ജംഗ്ഷനില്‍ ട്രാഫിക് ലൈറ്റ് ചുവപ്പ് കത്തിയിട്ടും ഇത് ശ്രദ്ധിക്കാതിരുന്ന മെസ്സിയുടെ കാര്‍ മുന്നോട്ടെടുത്ത് പോകുകയായിരുന്നു. ഈ സമയം മറുവശത്ത് നിന്ന് വാഹനങ്ങള്‍ കുതിച്ചെത്തിയെങ്കിലും അതിലെ ഡ്രൈവര്‍മാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മെസ്സിയുടെ കാറിന് അകമ്പടിയായി ഫോര്‍ട്ട് ലൗഡര്ഡെയില് പോലീസിന്റെ വാഹനവും ഉണ്ടായിരുന്നു. മെസ്സിയുടെ വാഹനം മുന്നോട്ടെടുത്തപ്പോള്‍ സൈറന്‍ മുഴക്കി പോലീസ് വാഹനവും മുന്നോട്ടെടുത്തിരുന്നു. സൈറന്‍ കേട്ട് മറുവശത്തുനിന്ന് വന്ന വാഹനങ്ങള്‍ വേഗത കുറച്ചതും അപകടം ഒഴിവാകാന്‍ കാരണമായി. അതേസമയം മെസ്സിയാണോ കാര്‍ ഓടിച്ചതെന്ന കാര്യം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക