തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധി. നിത്യനിദാന വായ്പാ പരിധി തീർന്നതോടെ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിലാണ്. ഇതോടൊപ്പം ഓണച്ചെലവ് വർധിച്ച് വരുന്നതോടെ സാമ്പത്തിക ബാധ്യത ഇരട്ടിയാകും. ഖജനാവിൽ മിച്ചമില്ലാതായതോടെ റിസർവ് ബാങ്ക് അനുവദിക്കുന്ന നിത്യനിദാന വായ്പ കൊണ്ടാണ് സംസ്ഥാനം ഇത്രയുംനാൾ മുന്നോട്ടു പോയിരുന്നത്.
പരമാവധി 1670 കോടി രൂപയാണ് നിത്യനിദാന വായ്പാ തുകയായ ഓവർഡ്രാഫ്റ്റായി അനുവദിക്കുന്നത്. ഇത് രണ്ടും ചേർന്ന് 3,000 കോടിയിലേറെ രൂപ രണ്ടാഴ്ച കാലാവധിയിൽ തിരിച്ചെത്തിയില്ലെങ്കിൽ ട്രഷറി ഇടപാടുകൾ പ്രതിസന്ധിയിലാകും. 2,000 കോടി രൂപ ഉടൻ കടമെടുത്ത് ഈ പ്രതിസന്ധി പരിഹരിക്കാനാണ് ധനവകുപ്പിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക