ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും പ്രതിക്ക് കുറ്റബോധമില്ലെന്ന് സൂചന നൽകി പോലീസ് . പ്രതി അസ്ഫാക്ക് ആലം കൊടും കുറ്റവാളി എന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്.
ഇയാൾ ബംഗ്ലാദേശ് സ്വദേശിയാണെന്നും സൂചനയുണ്ട്. അതിർത്തി വഴിയെത്തി ഇന്ത്യയിൽ വ്യാജമായി ആധാർ കാർഡ് സ്വന്തമാക്കി എന്നാണ് റിപ്പോർട്ട്. കേരളത്തിൽ എത്തും മുമ്പാണ് ആധാർ കാർഡ് ഉണ്ടാക്കിയതെന്നു പൊലീസിന് സംശയിക്കുന്നു.
ആലുവ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കുട്ടി താമസിച്ചിരുന്ന വാടകവീട്ടിലും പഠിച്ചിരുന്ന സ്കൂളിലും പൊതുദർശനത്തിനായി എത്തിക്കും. ഇതിനുശേഷമാകും പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുക.
ക്രൂര പീഡനത്തിന് കുട്ടി ഇരയായിരുന്നതായി റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരി ചാന്ദ്നിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക