താൻ നേരിടുന്ന സൈബർ ആക്രമണത്തിനെതിരെ പോലീസിൽ പരാതി നടൻ സുരാജ് വെഞ്ഞാറമൂട്. മണിപ്പൂർ സംഭവത്തിൽ സമൂഹമാധ്യമങ്ങളിലൂടെ തന്റെ നിലപാട് വ്യക്തമാക്കി താരം പോസ്റ്റ് ഇട്ടിരുന്നു. അതിനെ തുടർന്ന് വലിയ സൈബർ ആക്രമണമാണ് താരം നേരിടുന്നത്.ഒരു പ്രത്യേക പാർട്ടിയിൽ അംഗത്വം പോലുമില്ലാത്ത ആളാണ് താനെന്നും തനിക്ക് ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലെന്നും സിനിമ മാത്രമാണ് തന്റെ രാഷ്ട്രീയം എന്നും സുരാജ് പരാതിയിൽ പറയുന്നു.
സൈബർ ആക്രമണത്തിനെതിരെ സുരാജ് കാക്കനാട്പോലീസിൽ നൽകിയ പരാതിയുടെ പകർപ്പ്;
“എന്റെ പേര് സുരാജ് വെഞ്ഞാറമൂട് എന്നാണ്.. ഞാൻ കുറച്ചു വർഷങ്ങളായി മലയാള സിനിമയിൽ അഭിനയരംഗത്തു പ്രവർത്തിക്കുന്നു. എറണാകുളം ഐഎംഎ റോഡിലുള്ള സ്കൈലൈൻ ഫ്ലാറ്റിന്റെ ഫ്ലാറ്റിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസക്കാരനാണ്. ഭരണഘടനയിൽ പറയുന്ന പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം എന്ന അവകാശം ഉൾക്കൊണ്ടുകൊണ്ട് രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ ഇരയാക്കപ്പെടുന്നവരെ പിന്തുണച്ച് ഞാൻ സോഷ്യൽ മീഡിയയിൽ പ്രതികരിക്കാറുണ്ട്. അവിടെ ഞാൻ രാഷ്ട്രീയമോ മതപരമായ കാര്യങ്ങളോ സംസാരിക്കാറില്ല. ഞാൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം ഉള്ള ആളുമല്ല. കല എന്നത് മാത്രമാണ് എന്റെ രാഷ്ട്രീയം.
മണിപ്പൂരിൽ ദിവസ്ത്ര അകപ്പെട്ട വീഡിയോ കണ്ട ദിവസം ഇവർക്ക് നീതി വൈകിക്കൂടാ എന്നൊരു വാക്ക് ഞാൻ എഴുതിയിരുന്നു അന്നുമുതൽ ഇന്നുവരെ എനിക്ക് എതിരെ സംഘടിതമായ സൈബർ ആക്രമണം നടക്കുകയാണ്. ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട രാത്രി മുതൽ എന്റെ ഫോണിലേക്ക് അസഭ്യവും ഭീഷണിയും വന്നുകൊണ്ടിരിക്കുന്നു.ഒരു മിനിറ്റ് ഒരു കോൾ എടുത്ത് സംസാരിക്കാൻ പറ്റാത്ത അത്രയും കോളുകൾ വരുന്നു. ഒരു കലാകാരനായ എനിക്ക് പെട്ടെന്ന് നമ്പർ മാറ്റുക എന്നത് ഉചിതമായിരിക്കില്ല.എന്നെ സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തുന്ന നമ്പറുകൾ താഴെ ചേർക്കുന്നു.
85……..
98……..
96……..
80……..
94……..
98……..
96……..
70……..
86……..
99……..
95……..
96……..
97……..
79……..
കൊന്നുകളയും എന്ന ഭീഷണിയാണ് ഇതിലൂടെ ഓരോ മിനിറ്റിലും വരുന്നത്. ഇവരൊക്കെ ആരെന്നോ എന്തിനാണ് എന്നെ ബുദ്ധിമുട്ടിക്കുന്നത് എന്നോ എനിക്ക് അറിയില്ല. ആയതിനാൽ ഒരു മനുഷ്യന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഉള്ള കടന്നുകയറ്റുമായി ഇതിനെ കാണുകയും ഇങ്ങനെ കൂട്ട ആക്രമണം നടത്തുന്നവർക്ക് എതിരെ എത്രയും പെട്ടെന്ന് നടപടി ഉണ്ടാകണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു…..
സുരാജ് വി വി. “
പ്രതികരിക്കാൻ ഇവിടെ എഴുതുക