ആസിഡ് ആക്രമണവും മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ കത്തും ഉണ്ടാക്കിയ വിവാദങ്ങൾക്കിടെ ആരോപണ വിധേയനായ സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യുട്ടീവ് അംഗവും മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്ററുമായ എൻ.ഭാസുരാംഗനെ പാർട്ടി ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും കൗൺസിലിൽ നിന്നും പുറത്താക്കി.
ഇന്നലെ ചേർന്ന ജില്ലാ എക്സിക്യൂട്ടീവിലാണു തീരുമാനം. ഭാസുരാംഗന്റെ ഇടപെടലുകളും പ്രവർത്തനങ്ങളും പാർട്ടിക്കു ജനമധ്യത്തിൽ അവമതിപ്പുണ്ടാക്കിയെന്നു കണ്ടതിനെത്തുടർന്നാണു ജില്ലാ എക്സിക്യൂട്ടീവ് നടപടിയെടുത്തത്.
മാറനല്ലൂർ ലോക്കൽ സെക്രട്ടറി സുധീർഖാനു നേരെ ആസിഡ് ആക്രമണം നടത്തിയ സജികുമാർ ആത്മഹത്യ ചെയ്യുന്നതിനു മുൻപ് ഭാര്യയ്ക്കും സുഹൃത്തിനും അയച്ച കത്തിൽ ഭാസുരാംഗനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിഷയം പരിശോധിച്ചു നടപടിയെടുക്കണമെന്നു സിപിഐ സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനു നിർദേശം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക