തൃശ്ശൂർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആക്രമിയുടെ കത്രിക കൊണ്ടുള്ള കുത്തേറ്റു മരിച്ച ഹൗസ് സർജൻ വന്ദനാദാസിന് മരണാനന്തര ബഹുമതിയായി ആരോഗ്യ സർവകലാശാല എംബിബിഎസ് നൽകി. വികാരനിർഭരമായ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യിൽ നിന്നും വന്ദനയുടെ ബിരുദ സർട്ടിഫിക്കറ്റ് വന്ദനയുടെ മാതാപിതാക്കൾ ഏറ്റുവാങ്ങി. സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി വിതുമ്പി കരഞ്ഞ വന്ദനയുടെ അമ്മ വസന്തകുമാരിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെ മെയ് 10ന് പുലർച്ചയാണ് വന്ദനദാസ് കുത്തേറ്റു മരിക്കുന്നത്.വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് 83 ദിവസം നീണ്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനോടു വിൽ തൂക്കുകയർ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചു. സന്ദീപിനെതിരെ 11 വകുപ്പുകളിൽ ഉള്ള കുറ്റങ്ങളാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക