സംസ്ഥാനത്ത് ആശങ്കയായി അഞ്ചാംപനി പടരുന്നു. കുട്ടികള്‍ക്കിടയില്‍ ആണ് രോഗം കൂടുതലായി പടരുന്നതായി റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഒരാഴ്ചക്കിടെ മലപ്പുറത്ത് രണ്ടു കുട്ടികള്‍ ആണ് അഞ്ചാംപനി ബാധിച്ച് മരിച്ചത്.
ഈ വര്‍ഷം ഇതുവരെ നാല് അഞ്ചാംപനി മരണങ്ങള് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 2362 കുട്ടികള്‍ക്ക് രോഗം ബാധിച്ചു. 1702 കുട്ടികള്‍ സമാന ലക്ഷണങ്ങളുമായും 660 പേര് രോഗം സ്ഥിരീകരിച്ചും ചികിത്സ തേടി. അതേസമയം മലപ്പുറത്ത് മരിച്ച രണ്ടു കുട്ടികളും പ്രതിരോധ വാക്സിന് എടുത്തിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
പ്രതിരോധ കുത്തിവെപ്പ് ലക്ഷ്യം നേടാൻ ‘മിഷൻ ഇന്ദ്രധനുഷ് 5.0’ യജ്ഞം ആരംഭിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് ഏഴുമുതൽ 12 വരെ ആദ്യഘട്ടവും സെപ്റ്റംബർ 11 മുതൽ 16 വരെ രണ്ടാംഘട്ടവും ഒക്ടോബർ ഒമ്പതു മുതൽ 14 വരെ മൂന്നാംഘട്ടവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക