ബിജെപി വനിതാ നേതാവായ സന ഖാന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവായ അമിത് സാഹു സനഖാനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പത്തുദിവസം മുൻപ് കാണാതായ സനഖാനെ മധ്യപ്രദേശിലെ ജബൽപ്പൂരിൽ വച്ച് കൊലപ്പെടുത്തി എന്ന ഭർത്താവ് മൊഴി നൽകി.
സനയെ കൊന്നതിനുശേഷം മൃതദേഹം നദിയിൽ തള്ളിയെന്നാണ് ഭർത്താവ് അമിത് പോലീസിനെ അറിയിച്ചത്. എന്നാൽ ഇതുവരെയും മൃതദേഹം കണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം നടത്തുന്ന കേസിൽ മറ്റൊരാൾ കൂടി അമിത്തിനൊപ്പം അറസ്റ്റിലായി.
ബിജെപിയുടെ ന്യൂനപക്ഷ സെൽ അംഗവും നാഗ്പൂർ സ്വദേശിയുമായ സനാഖാനെ ജബൽ പൂരിൽ വെച്ച് ഓഗസ്റ്റ് ഒന്നിന് ആണ് കാണാതാവുന്നത്. ബസ്സിൽ നാഗ്പൂരിൽ നിന്ന് ജബൽപൂരിലെത്തിന്ന് അമ്മയെ വിളിച്ചുപറഞ്ഞ സനയെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭ്യമായിരുന്നില്ല. ഓഗസ്റ്റ് ഒന്നിന് ജബൽപൂരിൽ അമിത്തിനെ കാണാൻ സന എത്തിയിരുന്നുവെന്ന് കുടുംബം സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക