സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റ് ഇത്തവണ 7 ലക്ഷം കാർഡ് ഉടമകൾക്ക് മാത്രം. സംസ്ഥാനത്ത് ആകെ 93 ലക്ഷം റേഷൻ കാർഡ് ഉടമകളാണ് ഉള്ളത്. ഇതിൽ 87 ലക്ഷം പേർക്കും കഴിഞ്ഞതവണ ഓണക്കിറ്റ് വിതരണം ചെയ്തിരുന്നു. ഇത്തവണയും എല്ലാവർക്കും ഓണക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യമുയർന്നിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാലും കോവിഡ് പ്രതിസന്ധി മാറിയതിനാലും ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് നൽകേണ്ട സാഹചര്യം നിലനിൽക്കുന്നില്ല എന്ന് സർക്കാർ വിലയിരുത്തി.
ഇത്തവണ അഞ്ചു ലക്ഷം മഞ്ഞ കാർഡുകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും അവശവിഭാഗങ്ങളുമായി 2 ലക്ഷം പേർക്കും മാത്രം കിറ്റ് നൽകാനാണ് സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്ന് പുറത്തുവന്നേക്കും. കഴിഞ്ഞവർഷം 14 ഇനം ഉണ്ടായിരുന്ന ഓണക്കിറ്റിൽ ഇത്തവണ ഒരെണ്ണം കുറയാനും സാധ്യതയുണ്ട്.
കഴിഞ്ഞവർഷം വറ്റൽമുളക് നൽകിയെടുത്ത് ഇത്തവണ മുളകുപ്പൊടി കിറ്റിൽ ഉൾപ്പെടുന്നത് അടക്കമുള്ള മാറ്റങ്ങളുംവന്നേക്കും. കശുവണ്ടി കിറ്റിൽ ഉൾപ്പെടുത്താൻ ആലോചനയുണ്ടെങ്കിലും സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. ഇതിന്റെ വലുപ്പത്തിൽ സംബന്ധിച്ച കാര്യത്തിൽ ഇന്ന് തീരുമാനമായാൽ ഓണ കിറ്റുകൾ 20 മുതൽ വിതരണം തുടങ്ങാനാണ് സാധ്യത
പ്രതികരിക്കാൻ ഇവിടെ എഴുതുക