കോഴിക്കോട് കരിപ്പൂർ വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ ഒരുങ്ങി കേന്ദ്രം. മുൻപ് തീരുമാനിച്ചത് പ്രകാരം മറ്റ് 25 വിമാനത്താവളങ്ങൾക്കൊപ്പം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവും സ്വകാര്യവൽക്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹ മന്ത്രി വി കെ സിംഗ് രാജസഭയിൽ അറിയിച്ചു. കണ്ണൂർ വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിന് നിലവിൽ നിർദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാരിന് കണ്ണൂർ വിമാനത്താവളത്തിൽ 39.23 ശതമാനം ഓഹരികളും കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 25.44 ശതമാനവും വ്യക്തികൾക്കും ബാങ്കുകൾക്കും സഹകരണ സ്ഥാപനങ്ങൾക്കുമായി 35.33 ശതമാനവും നിലവിൽ ഓഹരിയുണ്ട്. ഇതിൽ കൂടുതൽ സ്വകാര്യവൽക്കരണത്തിന് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ബോർഡ് തീരുമാനിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്നും വികെ സിംഗ് പറഞ്ഞു.
2025 നുള്ളിൽ കോഴിക്കോട് വിമാനത്താവളത്തിനൊപ്പം ഭുവനേശ്വർ, വാരണസി, അമൃത്സർ, തിരുച്ചിറപ്പള്ളി, ഇൻഡോർ, നാഗ്പൂർ, റായ്പൂർ, കോയമ്പത്തൂർ, പട്ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പൂർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാൽ, തിരുപ്പതി, ഹുബ്ലി, ഇൻഫാൽ, അഗർത്തല, ഉദയപൂർ, രാജമുദ്രി എന്നീ വിമാനത്താവളങ്ങളും സ്വകാര്യവൽക്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക