യു.ഡി.എഫിനെ കുറിച്ച് വിവാദ പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ഉമ്മൻചാണ്ടി വയ്യാതെ കിടക്കുമ്പോൾ തന്നെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണം യു.ഡി.എഫ് ആരംഭിച്ചിരുന്നതായി ആണ് കെ സുരേന്ദ്രൻ പറഞ്ഞത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമർശം ഉണ്ടായത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത ആളാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അങ്കമാലി ഫോർ കാലടി എന്ന് പറയുന്നതുപോലെയാണ് വി.ഡി സതീശൻ ഫോർ പിണറായി വിജയൻ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോട് പറയാനുള്ളത് സതീശനോട് പറഞ്ഞാൽ മതി. സതീശനെ പ്രതിപക്ഷ നേതാവാക്കിയത് പിണറായിയുടെ പെട്ടി തൂക്കാനല്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയും മകളും കരിമണൽ വ്യവസായത്തിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ ചോദ്യങ്ങൾ നേരിടാൻ പോലും സിപിഎം നേതൃത്വത്തിന് കഴിയുന്നില്ല എന്നും സുരേന്ദ്രൻ ആഞ്ഞടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക