ഇടുക്കി: നിർമാണം പൂർത്തിയാക്കിയ മൂന്നാർ-ബോഡിമെട്ട് റോഡ് ഈ മാസം 17 ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും. കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ റോഡിന്റെ നവീകരണം ആറ് വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്. ജില്ലയിലെ ആദ്യ ടോൾപ്ലാസയും പ്രവർത്തന സജ്ജമായി.
381.76 കോടി ചിലവഴിച്ചാണ് 42 കിലോമീറ്റർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ദേവികുളം ഗ്യാപ്പ് റോഡിൽ തുടർച്ചയായി മണ്ണിടിഞ്ഞതും വനം വകുപ്പുന്നയിച്ച നിയമപ്രശ്നങ്ങളുമെല്ലാം അതിജീവിച്ചായിരുന്നു നിർമാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക