തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 15 വരെയുള്ള കണക്കുപ്രകാരം 44 ശമതാനം മഴയുടെ കുറവ് രേഖപ്പെടുത്തി. 1556.3 മില്ലി മീറ്റർ മഴ പ്രതീക്ഷിച്ചിടത്ത് കേവലം 877.1 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. തിമിർത്ത് പെയ്യേണ്ട കാലത്ത് ഒരുജില്ലയിൽ പോലും അധികമഴ കിട്ടിയിട്ടില്ല. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലാണ്; 60 ശതമാനം. തൊട്ടുപിന്നിൽ വയനാടാണ്.
നിലവിലെ പ്രതിസന്ധിക്ക് കാരണം ‘മണ്‍സൂണ്‍ ബ്രേക്ക് ‘ പ്രതിഭാസമാണെന്ന് കാലവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടി.
കാലവര്‍ഷപാത്തി ഹിമാലയന്‍ മേഖലയില്‍ കേന്ദ്രീകരിക്കുകയും കേരളം ഉള്‍പ്പെടെ തെക്കേ ഇന്ത്യയില്‍ മഴ കുറയുന്നതുമായ സാഹചര്യമാണ് മണ്‍സൂണ്‍ ബ്രേക്ക് എന്ന് അറിയപ്പെടുന്നത്. മണ്‍സൂണ്‍ ബ്രേക്ക് ഒരാഴ്ചകൂടി തുടരുമെന്നും ഇവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക