റീകാർപറ്റിങ് ജോലികൾ പൂർത്തിയായ സാഹചര്യത്തിൽ കരിപ്പൂർ വിമാനത്താവളത്തിന്റെ ഭാഗികമായി അടച്ച റൺവേ ഓഗസ്റ്റ് 30ന് വിമാന സർവീസുകൾക്കായി തുറന്നു നൽകും. കഴിഞ്ഞ ജനുവരിയിൽ കാർപെറ്റിംഗ് ജോലികൾക്കായി ഭാഗികമായി അടച്ച റൺവേ നിയന്ത്രണങ്ങൾ നീക്കി 24 മണിക്കൂർ വിമാന സർവീസുകൾക്കായി തുറന്നുകൊടുക്കും.
രാവിലെ 10 മണി മുതൽ വൈകിട്ട് ആറുമണിവരെ വിമാന സർവീസുകൾക്ക് ഇവിടെ അനുമതി ഉണ്ടായിരുന്നില്ല. റൺവേ ബലപ്പെടുത്തുന്ന റീ കാർപെറ്റിംഗ് പ്രവർത്തികൾ പൂർണ്ണമായ സാഹചര്യത്തിലാണ് ഈ മാസം 30ന് റൺവേ വീണ്ടും തുറന്നു കൊടുക്കുന്നത്. റീ കാർപെറ്റിംഗ് ജോലികൾ ജൂൺ ആദ്യം തന്നെ പൂർത്തിയായിരുന്നുവെങ്കിലും റൺവേയിൽ ആധുനിക പ്രകാശസംവിധാനങ്ങൾ ഒരുക്കലും വശങ്ങളിൽ മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിങ് ജോലികളും പൂർത്തിയായിരുന്നില്ല. ചില സാങ്കേതിക തടസ്സങ്ങളും മഴ മൂലം ഉള്ള പ്രതിസന്ധിയും ജോലികൾ നീണ്ടു പോകാൻ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക