നടൻ ബാലക്ക് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആരോഗ്യം വഷളായിരുന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിനും കർൾമാറ്റ ശസ്ത്രക്രിയയ്ക്കും ശേഷം ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുന്ന ബാല, ഇപ്പോഴിതാ തനിക്ക് കരൾ പകുത്ത് നൽകിയ ആളെ പരിചയപ്പെടുത്തിയിരിക്കുകയാണ്.
ജോസഫ് എന്ന ആളാണ് ബാലയ്ക്ക് കരൾ പകുത്ത് നൽകിയത്. ‘‘ഞാൻ മരിച്ചാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം എന്നാണ് ശസ്ത്രക്രിയയ്ക്ക് മുമ്പ് ജോസഫ് ഡോക്ടർമാരോട് പറഞ്ഞത്.’’, എന്ന് ബാല പറയുന്നു. ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു ബാല.
താൻ തിരിച്ചുവന്നാൽ ഒരു ജീവൻ മാത്രമല്ല ഒരായിരം ജീവനുകൾ രക്ഷപ്പെടുമെന്നും ജോസഫ് പറഞ്ഞതായി ബാല കൂട്ടിച്ചേർത്തു. ഡോക്ടർമാർ ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ബാല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക