അറുപത്തിയൊൻപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച മലയാളി ചലച്ചിത്രകാരന്മാരെ അഭിനന്ദിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ കരസ്ഥമാക്കിയ വിഷ്ണു മോഹൻ, ‘ഹോം’ എന്ന ചിത്രത്തിലൂടെ പ്രത്യേക ജൂറി പുരസ്കാരം കരസ്ഥമാക്കിയ ഇന്ദ്രൻസ്, ‘നായാട്ട്’ സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ ഷാഹി കബീർ, മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘ഹോം’, മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘കണ്ടിട്ടുണ്ട്’, മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘ആവാസവ്യൂഹം’, മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം നേടിയ ‘ചവിട്ട്’ എന്നീ ചിത്രങ്ങളുടെ അണിയറ പ്രവർത്തകർ തുടങ്ങിയവരെയും മറ്റ് ജേതാക്കളെയും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക