വയനാട്: വയനാട്ടിൽ ജീപ്പ് കൊക്കയിലേക്കു മറഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ സംസ്കാരം ഇന്നു നടക്കും. പോസ്റ്റുമോർട്ടം നടപടികൾ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. മരിച്ച ഒന്‍പതു പേരുടെയും മൃതദേഹം മക്കിമല എൽ.പി സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് എല്ലാവരുടെയും മൃതദേഹം ഒരുമിച്ച് പൊതുശ്മശാനത്തിൽ സംസ്കരിക്കാനാണ് ആലോചന.
അപകടത്തില്‍ ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർ ചികിത്സയിലാണ്. മക്കിമല ആറാം നമ്പർ പാടിയിലെ തോട്ടം തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണു ചികിത്സയിലുള്ള ഡ്രൈവര്‍ മണികണ്ഠൻ പൊലീസിനു നല്കിയ മൊഴി.
ഇന്നലെ വൈകീട്ട് മക്കിമല ആറാം നമ്പർ പാടിയിലെ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപെട്ടത്. വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക