തിരുവനന്തപുരം: ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിന് നിര്‍ദേശം നല്കി. ഗൗരവമുള്ള സംഭവമെന്ന് വിലയിരുത്തിയാണ് നടപടി. തിരുവനന്തപുരം ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലാണ് സംഭവം നടന്നത്.
ഏഴാം ക്ലാസുകാരനാണ് സ്കൂളിൽ നിന്ന് മോശം അനുഭവമുണ്ടായത്. സംഭവം വലിയ വാർത്തയായതോടെ സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാധിരാജ മാനേജ്മെന്റ് സസ്പെന്റ് ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക