പുതുപ്പള്ളി: സൈബര്‍ അതിക്രമത്തിനെതിരായ പരാതിയില്‍ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം പൂജപ്പുര പൊലീസാണ് പുതുപ്പള്ളിയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്.
പരാതി നല്‍കിയതിനു പിന്നാലെ ഇടത് സംഘടനാ പ്രവര്‍ത്തകനും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പരാതിക്ക് പിന്നാലെ നന്ദകുമാര്‍ ക്ഷമാപണം നടത്തിയിരുന്നു.
വ്യക്തിഹത്യയും സ്ത്രീത്വത്തെ അധിക്ഷേപിച്ചതും ചൂണ്ടിക്കാട്ടിയാണ് അച്ചു ഉമ്മന്‍ പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയത്. പ്രചരിക്കപ്പെട്ട ഫെയ്സ്ബുക്ക് ലിങ്കുകളുടെ വിവരങ്ങള്‍ സഹിതമായിരുന്നു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക