ഓണക്കാഴ്ചകൾക്ക് ആവേശമേറ്റിക്കൊണ്ട് തൃശ്ശൂരിന്റെ വീഥികളിൽ ഇന്ന് കുമ്മാട്ടികൾ ഇറങ്ങും. വടക്കുമുറി കുമ്മാട്ടിയും കിഴക്കും പാട്ടുകര കുമ്മാട്ടിയുമാണ് ഇന്ന് തൃശ്ശൂരിന്റെ വീഥികളിൽ ഇറങ്ങുന്നത്. കിഴക്കും പാട്ടുകര പനമുക്കുംപിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന കുമ്മാട്ടിക്ക് വൈകിട്ട് അഞ്ചുമണിയോടെ തോപ്പ് സ്റ്റേഡിയത്തിൽ സമാപനമാവും.
വടക്കുംനാഥന്റെ ഭൂതഗണങ്ങളായി അറിയപ്പെടുന്ന കുമ്മാട്ടികൾ ഓണക്കാലത്ത് തൃശ്ശൂരിന്റെ പല ദേശങ്ങളിലും ഇറങ്ങാറുണ്ട്. ദേഹത്ത് പർപ്പടക പുല്ല് വെച്ച് കെട്ടി മരത്തിൽ കൊത്തിയെടുത്ത അസുര മുഖങ്ങളും ദേവ രൂപങ്ങളുമായി കുമ്മാട്ടിക്കൂട്ടങ്ങൾക്ക് അകമ്പടിയായി നിശ്ചല ദൃശ്യങ്ങൾ, തെയ്യം, തിറ, വാദ്യമേളങ്ങൾ തുടങ്ങിയവയും അണിനിരക്കും.
ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പുലികളി നാളെയാണ് നടക്കുക. ഇത്തവണ അഞ്ചു ദേശങ്ങൾ പങ്കെടുക്കുന്ന പുലികളിയിൽ പുലി വേഷങ്ങൾക്കാവശ്യമായ വർണ്ണക്കൂട്ടുകൾ അയ്യന്തോൾ ദേശത്തിന്റെ നേതൃത്വത്തിൽ പുലിവര കലാകാരന്മാർ ഇന്ന് അരച്ച് തയ്യാറാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക