തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷം ഘോഷയാത്ര ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഫ്ളാഗ് ഓഫ് ചെയ്യും. സെപ്തംബര്‍ 2 ന് തിരുവനന്തപുരംവെള്ളയമ്പലത്ത് നിന്ന് ആരംഭിക്കുന്ന വര്‍ണ്ണശബളമായ സമാപന ഘോഷയാത്രയോടെ വാരാഘോഷം സമാപിക്കുകയാണ്. സര്‍ക്കാര്‍ ഗവര്‍ണറെ ഔദ്യോഗികമായി ക്ഷണിച്ചതിനുപിന്നാലെയാണ് വാരാഘോഷ സമാപനം.
ശനിയാഴ്ച വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്ത് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ ഗവര്‍ണര്‍ക്ക് പതാക കൈമാറും. വാദ്യോപകരണമായ കൊമ്പ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യ കലാകാരന്മാര്ക്ക് നല്‍കുന്നതോടെ വാദ്യമേളത്തിന് തുടക്കമാകും. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്.അനില്‍ എന്നിവര്‍ പങ്കെടുക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, തദ്ദേശ സ്വയം ഭരണ വകുപ്പുകള്‍ എന്നിവയുടെ അറുപതോളം ഫ്ളോട്ടുകള്‍ സാംസ്ക്കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയില്‍ അണിനിരക്കും. വിവിധ കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകും. മൂവായിരത്തോളം കലാകാരന്മാര് ഘോഷയാത്രയില്‍ പങ്കെടുക്കും. വാദ്യഘോഷങ്ങള്‍ക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയെ പ്രൗഡഗംഭീരമാക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചു കൊണ്ടായിരിക്കും ഘോഷയാത്ര.
കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ഓണം വാരാഘോഷത്തിന്റെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകന്‍. ഓണം ഒരുമയുടെ ഈണം എന്നതാണ് ഇത്തവണത്തെ പ്രമേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക