ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയായ നിഖിൽ പൈലിക്കെതിരെ തൊടുപുഴ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന ദിവസം കോടതിയിൽ ഹാജരാകാത്തതാണ് നിഖിൽ പൈലിക്കെതിരായ നടപടിക്ക് കാരണം. അറസ്റ്റ് ചെയ്തതിനുശേഷം നിഖിൽ പൈലിയെ ജാമ്യത്തിൽ വിടാൻ കോടതി പോലീസിനോട് നിർദ്ദേശിച്ചു. അടുത്തമാസം നാലിന് കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി കേസ് മാറ്റിവെച്ചു.
അറസ്റ്റ് നിലനിൽക്കെ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ പ്രചാരണത്തിന് നിഖിൽ പൈലി എത്തിയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കൊലക്കേസ് പ്രതിയായ നിഖിൽ പൈലിയെ പ്രചാരണത്തിനായി മണ്ഡലത്തിൽ ഉടനീളം കൊണ്ടുനടക്കുന്ന യുഡിഎഫിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയണമെന്നും യുഡിഎഫ് സ്ഥാനാർഥി പോലും നിഖിൽ പൈലി പ്രചാരണം നടത്തുന്നതിനെ ന്യായീകരിക്കുകയാണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക