തിരുവനന്തപുരം: നടി അപർണ നായരുടെ മരണത്തിൽ മൊഴികളും പോസ്റ്റുമോർട്ടം റിപ്പോർട്ടും പരിശോധിച്ചതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് കരമന പൊലീസ്. ഇതുവരെ കേസിൽ ആരെയും പ്രതിചേർത്തിട്ടില്ലെന്നും ആരെയെങ്കിലും പ്രതിചേർക്കണോ എന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
ദാമ്പത്യ പ്രശ്നങ്ങളാണ് അപർണ ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആ നിലയ്ക്കുള്ള മൊഴികളും സാഹചര്യ തെളിവുകളുമാണ് ഇതുവരെ പൊലീസിന് ലഭിച്ചിട്ടുള്ളത്.
ഭർത്താവിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ആവശ്യമെങ്കിൽ എടുക്കും. കഴിഞ്ഞ ദിവസമായിരുന്നു നടിയെ കരമനയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മരണത്തിലേക്ക് നയിക്കാൻ കാരണമായതായി പൊലീസ് എഫ് ഐആർ രേഖയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക