ചിറ്റൂർ പുഴ പദ്ധതി പ്രദേശത്തെ ഒന്നാം വിള നെൽകൃഷിക്കായി ആവശ്യപ്പെട്ട 400 ക്യുസെക്സ് തോതിൽ ആളിയാറിൽ നിന്ന് വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം തമിഴ്നാടിന് കത്ത് നൽകി.
മഴയില്ലെന്ന കാരണത്താൽ കേരളം ചോദിച്ച അളവിൽ വെള്ളം തരുന്നില്ല. അതേസമയം പറമ്പിക്കുളത്തു നിന്ന് തമിഴ്നാട് തുടർച്ചയായി വെള്ളം കൊണ്ടുപോകുന്നുമുണ്ട്.
ഇക്കാര്യം മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യമന്ത്രിയെയും ജലവിഭവ വകുപ്പ് മന്ത്രിയെയും അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ കേരളം സെക്രട്ടറി തലത്തിലടക്കം തമിഴ്നാടുമായി ബന്ധപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക