ആലുവയിൽ ഉറങ്ങിക്കിടന്ന ബീഹാർ സ്വദേശികളായ ദമ്പതികളുടെ എട്ടു വയസ്സുകാരി കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റിൻ പിടിയിലായി. തിരുവനന്തപുരം ജില്ലയിലെ പാറശാല ചെങ്കൽ വ്ലാത്താങ്ങര സ്വദേശിയായ ക്രിസ്റ്റിൻ(36) ആണ് ആലുവ ബാറിന് സമീപത്തുനിന്ന് പോലീസ് പിടിയിലായത്.
2017ൽ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിയായതോടെ നാട്ടിൽ നിന്നും മുങ്ങിയ ഇയാൾ ഒന്നര വർഷത്തിലേറെയായി നാട്ടിൽ വന്നിരുന്നില്ല. കുട്ടിക്കാലം മുതലേ മോഷണം കേസുകളിൽ പ്രതിയായ ഇയാൾ ഇലക്ട്രോണിക് സാധനങ്ങളും മൊബൈലും മോഷ്ടിച്ചാണ് തുടക്കം കുറിച്ചത്. നാട്ടിൽ ആരുമായും ചങ്ങാത്തം ഇല്ലാത്ത ക്രിസ്റ്റിൻ വീട്ടുകാരുമായും അടുപ്പം കാണിക്കാറില്ല. മൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ വിലങ്ങൂരി രക്ഷപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കൂടുതലും രാത്രിയിൽ പുറത്തിറങ്ങുന്ന ക്രിസ്റ്റിൻ ലഹരി മരുന്നിന് അടിമയാണെന്നും നാട്ടുകാർ പറയുന്നു.
കഴിഞ്ഞദിവസം പുലർച്ചെ രണ്ടു മണിയോടെ ആലുവ ചാത്തൻ പുറത്ത് മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന ബീഹാർ സ്വദേശികളുടെ എട്ടു വയസ്സായ മകളെ തട്ടിക്കൊണ്ടുപോയി ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തിയ കുട്ടി കളമശ്ശേരി മെഡിക്കൽ കോളേജിൽ നിലവിൽ ചികിത്സയിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക