തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ ഐ ജി ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ പ്രകാരമാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനം. വിഷയത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കേസ് അട്ടിമറിക്കാന്‍ ലക്ഷ്മണ് നടത്തിയ ശ്രമങ്ങള്‍ തെളിഞ്ഞതോടെയാണ് സര്‍ക്കാര്‍ നടപടി.
മോന്സണ് മാവുങ്കല്‍ ഒന്നാം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ അന്ന് ഐജിയായിരുന്ന ജി ലക്ഷ്മണ് ഇടപെടലുകള്‍ നടത്തിയെന്നു കാട്ടി കോഴിക്കോട് സ്വദേശി യാക്കൂബ് പുരയിലാണ് കേസ് നല്‍കിയത്. ഇതേത്തുടര്‍ന്ന് ലക്ഷ്മണിനെ നേരത്തെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.
ആന്ധ്ര സ്വദേശികളുമായുള്ള മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുമായി ഐജി ലക്ഷ്മണനും ബന്ധമുണ്ടെന്നാണ് ഇഡി അന്വേഷിക്കുന്നത്. ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരി വഴി മോൻസന്റെ പുരാവസ്തുക്കൾ ലക്ഷ്മൺ വില്പന നടത്താൻ ശ്രമിച്ചതിന്റെയും വിവരങ്ങൾ പുറത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക