കൊച്ചി: ക്രിമിനൽ പശ്ചാത്തലമുള്ളവർ ജനപ്രതിനിധികളായി തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കേരള ഹൈക്കോടതി. ഇത്തരക്കാര്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി തുടരരുതെന്നും കോടതിയുടെ താക്കീത്. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ ഉത്തരവിലാണ് കോടതി ഇക്കാര്യം എടുത്തുപറഞ്ഞത്.
തിരഞ്ഞെടുപ്പിലൂടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നു. നിയമനിര്‍മാണസഭകളില്‍ പോലും ക്രിമിനല്‍ ആക്ടുകള്‍ നടക്കുന്നുവെന്നും കോടതി എടുത്തുപറഞ്ഞു. തുടർന്ന് വധശ്രക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി റദ്ദാക്കണമെന്ന ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം, തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന ഫൈസലിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക