റിയാദ്: 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ച് സൗദി അറേബ്യ. ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലെ രാജ്യങ്ങളെ ഫിഫ ക്ഷണിച്ചതിന് പിന്നാലെയാണ് സൗദി നിലപാട് വ്യക്തമാക്കിയത്.
സൗദി ഫുട്ബോള്‍ ഫെഡറേഷനാണ് ലോകകപ്പിന് വേദിയാവാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. ഫുട്ബോളിനോടുള്ള രാജ്യത്തിന്റെ സ്നേഹവും നിലവിലുള്ള സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ നീക്കമെന്നും സൗദി ഫുട്ബോള്‍ അസോസിയേഷന് പ്രസ്താവനയില്‍ പറഞ്ഞു.
ഈ വർഷത്തെ ഫിഫ ക്ലബ്ബ് ലോകകപ്പിനും 2027ലെ ഏഷ്യൻ കപ്പ് ഫൈനലുകൾക്കും സൗദി അറേബ്യ വേദിയാകും. ഇതിന് പിന്നാലെ ഫിഫ അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിന് വേദിയാകാനാണ് സൗദിയുടെ നീക്കം.
മൊറോക്കോ, സ്പെയിന്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്ന പ്രഖ്യാപനം ഫിഫ കഴിഞ്ഞ ദിവസമാണ് നടത്തിയത്. 2026 ലോകകപ്പിന് യുഎസ്, കാനഡ, മെക്സിക്കോ രാജ്യങ്ങളാണ് വേദിയാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക