കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ വൻ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി. അരമണിക്കൂറിനുള്ളിൽ അഞ്ച് തവണയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ 14 പേർ മരിച്ചു. 78 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.
മേഖലയിലെ ഏറ്റവും വലിയ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ (25 മൈൽ) വടക്കുപടിഞ്ഞാറായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യ ഭൂചലനത്തിന് ശേഷം 5.5, 4.7, 6.3, 5.9, 4.6 എന്നിങ്ങനെയാണ് തുടർചലനങ്ങളുടെ തീവ്രത.
ഭൂചലനത്തിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായി. നിരവധി കെട്ടിടങ്ങൾ തകർന്നു. പലയിടത്തും മണ്ണിടിച്ചിലും അനുഭവപ്പെടുന്നുണ്ട്. മരണനിരക്ക് ഉയരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക