ഡൽഹി: സിക്കിമിൽ കനത്ത നാശനഷ്ടം വരുത്തിവെച്ച മിന്നൽപ്രളയത്തിൽ കാണാതായ 22 സൈനികരിൽ എട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാണാതായ മറ്റ് 14 പേർക്കായി തിരച്ചിൽ തുടരുകയാണ്. പ്രളയത്തിൽ എട്ട് സൈനികർ ഉൾപ്പെടെ നിരവധി ജീവനുകൾ നഷ്ടമായതിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അനുശോചിച്ചു.
കാണാതായ 14 സൈനികർ ഉൾപ്പെടെയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും സൈനികർ സംസ്ഥാനത്തിനായി ചെയ്ത ത്യാഗം മറക്കില്ലെന്നും രാജ്നാഥ് സിങ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.
മേഘവിസ്ഫോടനം കാരണം ടീസ്റ്റ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെയാണു കാണാതായത്. ഇതിൽ ഒരു സൈനികനെ അന്നുതന്നെ രക്ഷിച്ചു. സംഭവം നടന്ന് ദിവസങ്ങൾക്കു ശേഷമാണ് 8 മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം 25,000 പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. 12,000 വീടുകൾക്കു നാശമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക