റിയാദ്: ഇസ്രായേൽ ഹമാസ് ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ഫലസ്തീന് പിന്തുണ അറിയിച്ച് സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. കിരീടാവകാശി ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ചു. നീതിയും അവകാശങ്ങളും ലഭിക്കുംവരെ ഫലസ്തീനൊപ്പമായിരിക്കും സൗദിയെന്ന് അദ്ദേഹം അറിയിച്ചു.
നിലവിലെ സാഹചര്യം ഇരുവരും ഫോണിലൂടെ ചർച്ച ചെയ്തു. സംഘർഷം രൂക്ഷമാകാതിരിക്കാനും കൂട്ടക്കുരുതി ഒഴിവാക്കാനും പ്രശ്നപരിഹാരത്തിന് ശ്രമം തുടരുന്നതായി മുഹമ്മദ് ബിൻ സൽമാൻ ഫലസ്തീൻ പ്രസിഡന്റിനെ അറിയിച്ചു. ഫലസ്തീനൊപ്പം ഉറച്ചുനിൽക്കുന്നതായി ആവർത്തിച്ച സൗദി അവകാശങ്ങളും നീതിയും ലഭ്യമാകുന്നതുവരെ ഒപ്പമുണ്ടാകുമെന്നും മഹ്മൂദ് അബ്ബാസിനെ അറിയിച്ചു. സൗദിയുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക