ഗാസ: ഗാസയുടെ തീരദേശ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്കി അധികൃതര്‍. റാഫ ഗേറ്റിലൂടെയുള്ള ഇന്ധന വിതരണം ഇസ്രായേല്‍ തടയുന്നതിനാല്‍ ജനറേറ്ററുകള്‍ ഭാഗികമായി പോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വരും. ഇതോടെ മേഖല പൂര്‍ണ്ണമായും ഇരുട്ടിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുതി വിതരണം തടസ്സപ്പെട്ടാല്‍ ജനജീവിതം കൂടുതല്‍ ദുരിതത്തിലാകുമെന്നാണ് വിലയിരുത്തല്‍.
ഹമാസ് തിരിച്ചടിക്ക് പ്രതികാരമായി ഗാസയെ പൂര്‍ണമായും ഉപരോധത്തിലാക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. വൈദ്യുതി, ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയുടെ വിതരണം നിര്‍ത്തിവെക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അതേസമയം, ഗാസയില്‍ വ്യോമ, നാവിക ഉപരോധവും ഇസ്രായേല്‍ തുടരുകയാണ്. ഏകദേശം രണ്ട് ദശലക്ഷം ആളുകള്‍ താമസിക്കുന്ന ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നാണ് ഗാസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക