തിരുവനന്തപുരം: സംസ്ഥാനത്ത് ഏലത്തിന്റെ വില കുത്തനെ ഇടിഞ്ഞു. ഇതോടെ പ്രതിസന്ധിയിലായി ഏലം കർഷകർ. ഒന്നര മാസം മുൻപ് വരെ 2,300 രൂപ വരെയാണ് ഏലം വില കുതിച്ചുയർന്നത്. എന്നാൽ, ഒരു മാസം കൊണ്ട് 500 രൂപയിലേറേയാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
വില ഉയരുമെന്ന് പ്രതീക്ഷിച്ച് നിരവധി വ്യാപാരികൾ ഏലം സംഭരിച്ചിരുന്നു. ഇതോടെ, വ്യാപാരികളും ഏലം കർഷകരും പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിൽ, പരമാവധി 1800 രൂപ വരെയാണ് ഏലത്തിന്റെ ശരാശരി വില.
നിരവധി തരത്തിലുള്ള പരിശ്രമങ്ങൾക്കൊടുവിലാണ് ഈ വർഷം ഏലം വിപണി തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തിയത്. എന്നാൽ, കാലവർഷം ദുർബലമാകുകയും കാലാവസ്ഥാ വ്യതിയാനം മൂലം ഉൽപ്പാദനം 50 ശതമാനത്തിലേറെ കുറയുകയും ചെയ്തത് കർഷകർക്ക് തിരിച്ചടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക