ദുബൈ: ഒറ്റ വിസയില്‍ ജിസിസിയിലെ ഏത് രാജ്യവും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നിലവില്‍ വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഇക്കാര്യം പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഒറ്റ വിസ എന്ന നിര്‍ദേശം ജിസിസി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗത്തില്‍ ഏകകണ്ഠമായി അംഗീകരിച്ചിട്ടുണ്ട്.
ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ കൈമാറുന്നതിന് ഡിസംബര്‍ വരെ സമയപരിധി നിശ്ചയിച്ചു. സമഗ്രമായ കരാറില്‍ അടുത്ത് തന്നെ എത്താന്‍ കഴിയെമന്ന പ്രതീക്ഷയാണുള്ളതെന്ന് ഒമാന്‍ ടൂറിസം മന്ത്രി വ്യക്തമാക്കി. ഒമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിസിസി ടൂറിസം മന്ത്രിമാരുടെ ഏഴാമത് യോഗമാണ് ഏകീകൃത ടീറിസ്റ്റ് വിസക്ക് ഏകകണ്ഠമായി അംഗീകരം നല്‍കിയത്.
ഷെങ്കന്‍ വിസ മാതൃകയില്‍ ഏകീകൃത ജിസിസി വിസയാണ് ലക്ഷ്യമിടുന്നത്. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകള്‍ക്ക് യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും. ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവയാണ് ഏകീകൃത വിസ പദ്ധതിയില്‍ വരുന്ന മറ്റു രാജ്യങ്ങള്‍. ഏകീകൃത ടൂറിസ്റ്റ് വിസ വരുന്നതോടെ രാജ്യങ്ങളുടെ ടൂറിസം വരുമാനം ഉയരുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക