ലണ്ടന്‍: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടന്. ഇതിന്റെ ഭാഗമായി ബ്രിട്ടീഷ് സര്‍ക്കാര്‍ യുദ്ധക്കപ്പലുകളും നിരീക്ഷണ വിമാനവും ഹെലികോപ്റ്ററുകളും കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് അയക്കുമെന്നും അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മേഖലയിലുടനീളമുള്ള ഞങ്ങളുടെ സൈനിക, നയതന്ത്ര ടീമുകള്‍, സുരക്ഷ പുനഃസ്ഥാപിക്കുന്നതിനും ഹമാസ് ഭീകരരുടെ ക്രൂരമായ ആക്രമണത്തിന്റെ ഇരകളായ ആയിരക്കണക്കിന് നിരപരാധികളിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനും അന്താരാഷ്ട്ര പങ്കാളികളെ പിന്തുണയ്ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
രണ്ട് യുദ്ധക്കപ്പലുകളും വിമാനങ്ങളും വെള്ളിയാഴ്ച മുതല്‍ ഈ മേഖലയിലൂടെ പട്രോളിംഗ് ആരംഭിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒരു പി8 എയര്‍ക്രാഫ്റ്റ്, യുദ്ധക്കപ്പലുകളായ ആര്‍എഫ്എ ലൈം ബേ, ആര്‍എഫ്എ ആര്‍ഗസ്, മൂന്ന് മെര്ലിന് ഹെലികോപ്റ്ററുകള്‍ എന്നിവയെയാണ് മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക