വാഷിംഗ്ടണ്‍ ഡിസി: ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഇസ്രയേലിലേക്ക്. ബുധനാഴ്ച ബൈഡന് ഇസ്രയേലിലെത്തും. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്. ടെല്‍ അവീവിലെത്തുന്ന ബൈഡന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, നേരത്തെ ഗാസ പിടിച്ചെടുക്കുന്നതിലെ എതിര്‍പ്പ് ബൈഡന് വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ വീണ്ടും ഗാസയില്‍ അധിനിവേശം നടത്തുന്നത് വലിയ പിഴവായി മാറാമെന്നായിരുന്നു ജോ ബൈഡന് വ്യക്തമാക്കിയത്. ഹമാസിനെ പൂര്‍ണമായി ഉന്മൂലനം ചെയ്യണം. പക്ഷേ, പലസ്തീന് അതോറിറ്റിയും പലസ്തീന് രാഷ്ട്രവും വേണം. ദ്വിരാഷ്ട്ര ഫോര്‍മുല ഇസ്രയേല്‍ ഇപ്പോള്‍ അംഗീകരിക്കാനുള്ള സാധ്യതയില്ലെന്നും ബൈഡന് അഭിപ്രായപ്പെട്ടിരുന്നു.
”അധിനിവേശത്തില്‍ ഇസ്രയേലിനു പിഴയ്ക്കാം. ഗാസയില്‍ സംഭവിച്ചതു നോക്കൂ. ഹമാസും അതിന്റെ ഭീകരതയും പലസ്തീന് ജനതയെ പ്രതിനിധീകരിക്കുന്നില്ല. പക്ഷേ, തെക്കന്‍ ഇസ്രയേലില്‍ ഹമാസിനെയും വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ളയെയും അമര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക