ഭക്തിസാന്ദ്രമായി മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ആട്ടങ്ങയേറ് നടന്നു. നിരവധി വിശ്വാസികളാണ് ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുണ്ടായ യുദ്ധത്തിന്റെ അനുസ്മരണാർത്ഥം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.
ക്ഷേത്രത്തിന്റെ വടക്കേ നടയിൽ പത്തു നടയുടെ താഴെയും ക്ഷേത്രമുറ്റത്തുമായി രണ്ടു ചേരിയായി നിന്ന് ആട്ടങ്ങകൾ കൊണ്ട് പരസ്പരം എറിയുന്ന ചടങ്ങ് രാവിലെ പന്തിരടി പൂജയ്ക്ക് തൊട്ടു മുമ്പാണ് നടന്നത്. ആട്ടങ്ങകൾ കൊണ്ടുള്ള ഏറ് കൊള്ളുന്നതും എറിയുന്നതും അനുഗ്രഹ ദായകമാണ് എന്നാണ് ഭക്തർ വിശ്വസിക്കുന്നത്. പന്തിരടി പൂജയ്ക്ക് ശേഷം നട തുറന്നപ്പോൾ ക്ഷേത്രമുറ്റത്തുനിന്ന് നാലമ്പലത്തിന് അകത്തേക്ക് കൂടി ഭക്തർ ആട്ടങ്ങകൾ വർഷിച്ചതോടെ ഈ വർഷത്തെ ആട്ടങ്ങയേറിന് സമാപനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക