ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. സംസ്ഥാനത്തെ സിറ്റിങ് എം.എൽ.എമാരിൽ പലർക്കും കോൺഗ്രസ് സീറ്റ് നിഷേധിച്ചേക്കും. എം.എൽ.എമാർക്ക് എതിരെയുള്ള ജനരോഷം കണക്കിലെടുത്താണ് ഹൈക്കമാൻഡ് തീരുമാനം.
സ്ട്രാറ്റജിസ്റ്റ് സുനില്‍ കനുഗോലു നടത്തിയ സർവേയില്‍ അശോക് ഗെഹ്ലോട്ട് മുന്നോട്ട് വച്ച പേരുകളില്‍ പലർക്കുമെതിരെ ജനരോഷം രൂക്ഷമാണ് എന്നാണ് കണ്ടെത്തല്‍. ഇതിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ സിറ്റിങ് എം.എൽ.എമാരിൽ മുപ്പതോളം പേർക്കു സീറ്റ് നൽകിയേക്കില്ല.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പക്ഷത്തുള്ള മന്ത്രിമാരായ ശാന്തി ധരിവാൾ, മഹേഷ് ജോഷി, പ്രമുഖ നേതാവ് ധർമേന്ദ്ര റാഥോഡ് എന്നിവർക്കാണ് സീറ്റ് നിഷേധിക്കപ്പെടുക.
നവംബർ 25 നാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 6 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക