ടെൽ അവീവ്: ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രായേലിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുമായി വരുന്ന ആറാമത്തെ വിമാനവും പുറപ്പെട്ടു. രണ്ട് നേപ്പാൾ പൗരന്മാരും നാല് ശിശുക്കളും ഉൾപ്പെടെയുള്ള 143 പേരുമായാണ് വിമാനം ഞായറാഴ്ച ഉച്ചയോടെ ഇന്ത്യയിലേക്ക് പുറപ്പെട്ടത്.
ഒക്ടോബർ 7-ന് ഹമാസ് ഭീകരർ ഇസ്രായേലിൽ നടത്തിയ ആക്രമണത്തെത്തുടർന്നാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വേണ്ടി കേന്ദ്രസർക്കാർ ഓപ്പറേഷൻ അജയ് ആംഭിച്ചത്. ഒക്ടോബർ 12-ന് ആരംഭിച്ച ദൗത്യത്തിന്റെ ഭാഗമായുള്ള ആറാമത്തെ വിമാനമാണ് ഇന്ന് പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക