കണ്ണൂര്‍: ആറളം വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റ് വെടിവെപ്പുണ്ടായെന്ന് വനപാലകര്‍. വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ചാവച്ചിയില്‍ വെച്ചാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതെന്ന് വൈല്‍ഡ് ലൈഫ് വാര്ഡന് പറഞ്ഞു. അമ്പലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ഭക്ഷണവുമായി പോയ വനപാലകര്‍ക്ക് നേരെയാണ് മാവോയിസ്റ്റ് സംഘം വെടിയുതിര്‍ത്തത്.
മൂന്നംഗ വനപാലക സംഘമാണ് ഭക്ഷണവുമായി ഇവിടേക്ക് പോയത്. ഇതിനിടെയിലാണ് ചാവച്ചി എന്ന സ്ഥലത്തുവെച്ച് മാവോയിസ്റ്റ് സംഘം ഇവര്‍ക്ക് നേരെ വെടിയുതിത്തത്. സംഭവ സമയത്ത് ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണ് ഒരു വനപാലകന് പരിക്കേറ്റിട്ടുണ്ട്. അതേസമയം മാവോയിസ്റ്റ് സംഘത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന് കൃത്യമായി ധാരണയില്ലെന്ന് വൈല്‍ഡ് ലൈഫ് വാര്ഡന് പറഞ്ഞു.
ഇപ്പോള്‍ നരിക്കുറ്റി എന്ന സ്ഥലത്താണ് വനപാലകരുള്ളത്. ഇരിട്ടിയില്‍ നിന്നടക്കം വലിയ പൊലീസ് സന്നാഹം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വയനാട് കാടുകളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് ആറളം വന്യജീവി സങ്കേതം. അതിനാല്‍ ഇവിടെ സ്ഥിരമായി മാവോയിസ്റ്റ് സാന്നിധ്യമുണ്ടാവാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക