കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തു. നവംബർ 29 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പ്രതിക്കെതിരായ കേസ് ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ആരോഗ്യ, മാനസിക പ്രശ്നങ്ങളില്ല. തിരിച്ചറിയൽ പരേഡിന് അനുമതി തേടി എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
ബോംബ് നിർമ്മിച്ചത് മാർട്ടിൻ തന്നെയാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മാർട്ടിൻ ഉയർന്ന ശമ്പളത്തിൽ 15 വർഷം ദുബൈയിൽ ജോലി ചെയ്തു. തിരിച്ചുവന്ന ശേഷം വീണ്ടും വിദേശത്തേക്ക് പോയി. സ്വന്തമായി തീരുമാനിച്ച് ഉറപ്പിച്ചാണ് മാർട്ടിൻ കൃത്യം ചെയ്തത്. ഡൊമിനിക് മാർട്ടിൻ ബ്രെയിൻ വാഷിന് വിധേയനായിട്ടില്ലെന്നും ഡൊമിനിക് മാർട്ടിൻ ബുദ്ധിശാലിയും കഠിനാധ്വാനിയുമാണെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക