ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടതിനെ തുടർന്ന് കുവൈറ്റിൽ മലയാളി നഴ്സിനെ പുറത്താക്കി. സമാനമായ സംഭവത്തിൽ മറ്റൊരു മലയാളി നഴ്സിനെ കൂടി പുറത്താക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഇത്തരം പ്രതികരണം നടത്തുന്നതിൽ നിന്ന് ആളുകൾ പിന്മാറണോ എന്നതിൽ അഡ്വൈസറി ഇറക്കാൻ ആലോചിക്കുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
കുവൈറ്റ് ഇസ്രായേലിനെ പ്രതിരോധിക്കാനുള്ള അവകാശം പലസ്തീൻ ജനതയ്ക്കുണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുന്ന രാജ്യമാണ്. പലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പിന് പൂർണ്ണ പിന്തുണ നൽകണമെന്നും ജെറുസലേമിലെ അൽ അഖ്സ പള്ളിക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമത്തിന് കീഴിൽ വരുന്നതാണ് എന്നും നേരത്തെ കുവൈറ്റ് വ്യക്തമാക്കിയിരുന്നു.
ഇസ്രായേലിനും ഹമാസിനും ഇടയിലെ ഇടനിലക്കാരായി പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ ഒന്നായ ഖത്തറിനും പലസ്തീൻ അനുകൂല നിലപാടാണ് ഉള്ളത്. ദോഹയിൽ പ്രവർത്തിക്കുന്ന ഹമാസിന്റെ ഓഫീസ് അടച്ചുപൂട്ടണമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യം നിരാകരിച്ച ഖത്തർ ഹമാസ് പ്രതിനിധികളുമായുള്ള ആവശ്യത്തിനായി ദോഹയിലെ ഹമാസ് ഓഫീസ് പ്രവർത്തിക്കണമെന്നും വാദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക