ടെല്‍ അവീവ്: ഇസ്രയേല്‍ സൈന്യം ഹമാസിന്റെ ശക്തികേന്ദ്രമായ ഗാസ സിറ്റി വളഞ്ഞതായി റിപ്പോര്‍ട്ട്. ഗാസ സിറ്റി വളയുകയെന്ന ദൗത്യം സൈന്യം പൂര്‍ത്തിയാക്കിയതായി ഇസ്രയേലിന്റെ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഇസ്രായേല്‍ സൈന്യം ഗാസയില്‍ കടുത്ത ആക്രമണമാണ് നടത്തിവരുന്നത്.
ഈ സാഹചര്യത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണവും കരയുദ്ധവും അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. എന്നാല്‍ വെടിനിര്‍ത്തല്‍ എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ലെന്ന് ഹഗാരി വ്യക്തമാക്കി. ജെനിന് ക്യാമ്പ് പരിസരത്ത് ഹമാസും ഇസ്രായേല്‍ സ്പെഷ്യല്‍ ഫോഴ്സും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ന് വെളുപ്പിനും തുടര്‍ന്നു.
ബന്ദികളുടെ മോചനവും ഹമാസിനെ അമര്‍ച്ച ചെയ്യലും ലക്ഷ്യമിട്ടുള്ള സൈനിക നീക്കം കൃത്യമായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി പറഞ്ഞു. കരയുദ്ധത്തില്‍ ഇതിനകം 20 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക