കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ഇലക്ട്രിക് വാഹനങ്ങളുടെ മറവിൽ വൈദ്യുതി വകുപ്പിന് കീഴിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ചില സ്കീം അനുസരിച്ചാണ് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് മോഡ് ആപ്പ് വഴി ചാർജ് ചെയ്യുന്നത്. ഇതിനായി പണം ലോഡ് ചെയ്യുമ്പോൾ നിശ്ചിത സമയത്തിനുള്ളിൽ ചാർജ് ചെയ്തില്ലെങ്കിൽ പണം നഷ്ടമാകുന്നതായും അദ്ദേഹം പറഞ്ഞു.
ചാർജിങ്ങിനായി ഈടാക്കുന്ന പണം കെഎസ്ഇബിയിലേക്ക് പോകുന്നതിനു പകരം സ്വകാര്യ കമ്പനിയിലേക്കാണ് പോകുന്നത് എന്ന് ചൂണ്ടിക്കാട്ടിയ ഫിറോസ് 2022 ൽ സർക്കാർ പുറത്തിറക്കിയ കെ ഇ ആപ്പ് പ്രവർത്തനരഹിതമാക്കിയത് സ്വകാര്യ കമ്പനിയെ സഹായിക്കാൻ വേണ്ടിയാണെന്നും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക