ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഉപയോഗിച്ചിരുന്ന ടാറ്റ സഫാരി കാര്‍ വില്പനയ്ക്ക്. 1999 മുതല്‍ 2007 വരെ ജയലളിത സഞ്ചിരിച്ചിരുന്ന കാറാണ് വില്‍പ്പനയ്ക്കുള്ളത്. 2.72 ലക്ഷം രൂപയാണ് 1999 മോഡല്‍ കാറിനു വിലയിട്ടിരിക്കുന്നത്. കാറിന്റെ വില്പന വിവരം പുറത്തു വന്നതോടെ ഈ കാര്‍ വാങ്ങാന്‍ മത്സരിക്കുകയാണ് അണ്ണാ ഡിഎംകെ നേതാക്കള്‍.
2007 ന് ശേഷം ജയലളിത ഈ കാര്‍ തന്റെ സുഹൃത്തായ ഭാരതിക്ക് നല്കി. ഭാരതി കാര്‍ ഉപയോഗിച്ചെങ്കിലും, കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരാള്‍ക്ക് വിറ്റിരുന്നു. ഇങ്ങനെ തുടര്‍ച്ചയായി കൈ മാറിയ കാറിന്റെ നിലവിലെ ഉടമ നിജന്ദന് ഏഴുമലയാണ്. അദ്ദേഹമാണ് ഇപ്പോള്‍ വീണ്ടും ഈ കാര്‍ വില്ക്കാന് തീരുമാനിച്ചിരിക്കുന്നത്.
ഡീസല്‍ എന്‍ജിനുള്ള ഈ കാര്‍ ജയലളിത വാങ്ങുമ്പോള്‍ 8.93 ലക്ഷം മുതല്‍ 11.08 ലക്ഷം രൂപ വരെയായിരുന്നു വില. ഇന്‍ഷുറന്‍സ് 2022 മാര്‍ച്ച് 21-ന് കാലഹരണപ്പെട്ടു. കാര്‍ വാങ്ങുന്നവര്‍ സ്വയം ഇന്‍ഷുറന്‍സ് പുതുക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക