ജനീവ: ഗാസയില്‍ നീണ്ട മാനുഷിക ഇടവേള വേണമെന്ന പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി. മാള്‍ട്ട കൊണ്ടുവന്ന പ്രമേയമാണ് പാസായത്. യുകെ, യുഎസ്, റഷ്യ എന്നിവര്‍ പ്രമോയത്തില്‍ നിന്നും വിട്ടുനിന്നു. അതേസമയം യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം ഇസ്രയേല്‍ തള്ളി.
ഹമാസിന്റെ പിടിയിലിരിക്കുന്ന എല്ലാ ബന്ദികളേയും പ്രത്യേകിച്ച് കുട്ടികളെ മോചിപ്പിക്കണമെന്നും ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനായി ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നുമായിരുന്നു പ്രമേയം ആവശ്യപ്പെട്ടത്. ഗാസയിലെ അല്‍ഷിഫ ആശുപത്രി ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തു.
ആശുപത്രിക്കടിയിലെ ഭൂഗര്‍ഭ തുരങ്കത്തില്‍ ഹമാസ് സൈനിക കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് അതിക്രമം. ഹമാസും ഗസ്സ ആരോഗ്യമന്ത്രാലയവും പല തവണ ആരോപണം നിഷേധിച്ചിട്ടും ആശുപത്രി പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ദിവസങ്ങളായി ചുറ്റും തമ്പടിച്ചിരിക്കുകയായിരുന്നു ഇസ്രായേല്‍. ആശുപത്രികളെ കുരുതിക്കളമാക്കുന്ന ഇസ്രായേല്‍ നടപടിയെ ഐക്യരാഷ്ട്രസഭയടക്കം ലോകരാജ്യങ്ങള്‍ അപലപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക