കണ്ടല സഹകരണ ബാങ്ക് തട്ടിപ്പക്കേസിൽ ബാങ്ക് മുൻ പ്രസിഡണ്ട് എൻ ഭാസുരാംഗൻ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കില്ലെന്ന് റിപ്പോർട്ട്. ഭാസുരാംഗൻ വീണ്ടും ചോദ്യം ചെയ്യാൻ ഹാജരാകണം എന്ന് ഇ.ഡി നിർദ്ദേശം നൽകിയിരുന്നു. കൂടാതെ സാമ്പത്തിക വിവരങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും നൽകാനും ആവശ്യപ്പെട്ടിരുന്നു.
രണ്ട് പ്രാവിശ്യം ഭാസുരാംഗനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടത്.
കണ്ടല സഹകരണ ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടന്നു എന്നാണ് കേസിലാണ് ഇ.ഡി അന്വേഷണം. ഭാസുരാംഗന്റെ മകൻ അഖിൽജിത്തിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും ഈ ഡി അന്വേഷിക്കുകയാണ് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക