മുംബൈ: ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറ് മാസം രാജ്യത്തെ അറ്റ വിദേശ നിക്ഷേപം കുത്തനെ കുറഞ്ഞു. 2023 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ 19.6 ബില്യണ്‍ ഡോളറില്‍ നിന്ന് 4.5 ബില്യണ്‍ ഡോളറായി കുത്തനെ കുറഞ്ഞു. ആഗോള നിക്ഷേപ പ്രവര്‍ത്തനങ്ങളിലെ കുറവും വിദേശ നിക്ഷേപകര്‍ സ്വദേശത്തേക്ക് നിക്ഷേപം പിന്‍വലിക്കുന്നതും വിദേശ നിക്ഷേപത്തിലെ കുറവിന് കാരണമായതായാണ് വിവരം.
വാര്‍ത്താവിനിമയ സേവനങ്ങള്‍, റീട്ടെയില്‍, മൊത്തവ്യാപാരം, ഉത്പാദന മേഖലകള്‍ എന്നിവിടങ്ങളിലാണ് നിക്ഷേപത്തില്‍ കാര്യമായ കുറവ് കണ്ടത്. സിംഗപ്പൂര്‍, മൗറീഷ്യസ്, ജപ്പാന്, യുഎസ്, നെതര്‍ലാന്‍ഡ്സ് എന്നിവയാണ് ഇന്ത്യയിലെ എഫ്ഡിഐ ഇക്വിറ്റി നിക്ഷേപത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും സംഭാവന ചെയ്യുന്ന രാജ്യങ്ങള്‍.
മുന്‍ വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 14.01 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. എന്നാല്‍, 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ ഇന്ത്യയില്‍ നേരിട്ടുള്ള നിക്ഷേപം നടത്തിയവര്‍ 23.06 ബില്യണ്‍ ഡോളറിന്റെ ഓഹരി വിറ്റഴിക്കല്‍ നടത്തിയതായി ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സ്ഥാപനങ്ങളുടെ നേരിട്ടുള്ള വിദേശ നിക്ഷേപം 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ 5.52 ബില്യണ്‍ ഡോളറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക