ദുബായ്: അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന അണ്ടര്‍ 19 പുരുഷ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി. ടൂര്‍ണമെന്റിന് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുമെന്ന് ഐസിസി അറിയിച്ചു. ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്ന് ശ്രീലങ്കയെ ഐസിസി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
അതേസമയം, ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസകരമായ നടപടിയും ഐസിസി ബോര്‍ഡ് യോഗം എടുത്തിട്ടുണ്ട്. ശ്രീലങ്കന്‍ ടീമിന് ഐസിസി ടൂര്‍ണമെന്റുകളിലും രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരകളിലും മത്സരിക്കാന്‍ തുടര്‍ന്നും സാധിക്കും. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനുള്ള ധനസഹായം നിയന്ത്രിക്കപ്പെടും.
ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ ഇടപെട്ട് പിരിച്ചുവിട്ടിരുന്നു. ഇതോടെയാണ് ഐസിസി വിലക്കേര്‍പ്പെടുത്തിയത്. ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകരുത് എന്നാണ് ഐസിസി ചട്ടം. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെന്നു ഉറപ്പാക്കാന്‍ ബോര്‍ഡിനു ബാധ്യതയുണ്ടെന്നും ഐസിസി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക